അനുബന്ധ വാര്‍ത്തകള്‍
- പരാതി രൂക്ഷം, ഫോൺ വിളിയ്ക്കുമ്പോഴുള്ള കൊവിഡ് ബോധവത്കരണ സന്ദേശം ബിഎസ്എൻഎൽ നിർത്തി
- ഒറ്റദിവസം 53,601 പേർക്ക് കൊവിഡ്, 871 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 22,68,676
- യുഎഇ വിസയുള്ളവര്‍ക്ക് തിരിച്ചുപോകാനുള്ള അനുമതി ലഭിച്ചു
- വിമാനം റൺവേയുടെ മധ്യഭാഗത്ത് നിലം തൊട്ടതോടെ പിൻതുടരാൻ ഫയർ സേഫ്റ്റി യൂണിറ്റുകൾക്ക് എടിസി നിർദേശം നൽകി
- കൊല്ലം ജില്ലയില്‍ ആറ് ക്യാമ്പുകളിലായി 281 പേര്
തൂത്തുക്കുടിയില്‍ വ്യാപാരിയേയും മകനേയും ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ എഎസ്ഐ കൊവിഡ് ബാധിച്ച് മരിച്ചു
തൂത്തുക്കുടിയില്‍ വ്യാപാരിയേയും മകനേയും ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ എസ് ഐ കൊവിഡ് ബാധിച്ച് മരിച്ചു. സാത്താന്‍കുളം സ്റ്റേഷനിലെ മുന്‍ എഎസ്ഐ പോള്‍ ദുരൈയാണ് മരിച്ചത്. 56വയസായിരുന്നു. ഇരട്ടക്കൊലക്കേസില്‍ ഇയാള്ജയിലില് കഴിയുകയായിരുന്നു.
മധുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ കടുത്ത പനിയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ലോക്ക്ഡൗണില്‍ കടയടയ്ക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു വ്യാപാരിയേയും മകനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് രണ്ടുദിവസം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഈ കേസ് സിബിഐയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.