മതം‌മാറാന്‍ നിര്‍ബന്ധിച്ചു; എതിര്‍ത്ത അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു

ഭോപ്പാല്‍| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (13:51 IST)
മധ്യപ്രദേശില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത അധ്യാപികയെ കൂട്ടബലാത്സംഗത്തിനിരയാക്കി.
സംഭവത്തില്‍ മദ്രസ അധികാരികള്‍ ഉള്‍പ്പടെയുള്ള ചിലര്‍ക്കെതിരേ കേസെടുത്തു. വില്ലേജ് പ്രധാന്‍ നവാബ് ഖാനും മദ്രസ അധികാരി സനാ ഉള്ളയും അറസ്റ്റിലായി.

ഹര്‍പൂര്‍ ജില്ലയിലെ മദ്രസയില്‍ ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിച്ചിരുന്ന അധ്യാപികയെയാണ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത്. എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ കൂട്ട ബലാത്സംഗത്തിന് വിധേയയാക്കുകയും ചെയ്തതായാണ് പരാതി. തുടര്‍ന്ന് ഇരുമത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഇരുപതുകാരിയായ അധ്യാപികയെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുകയും തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. പിന്നീട് മുസാഫര്‍ നഗറില്‍ തടവില്‍ പാര്‍പ്പിച്ച് ബലാല്‍സംഗം ചെയ്തതായാണ് പരാതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :