കൂട്ടബലാത്സംഗ ശേഷം യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റി

  കൂട്ടബലാത്സംഗം , ന്യൂഡല്‍ഹി , നോയിഡ
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 9 ജൂലൈ 2014 (13:55 IST)
ഇരുപത്തിരണ്ടുകാരിയായ യുവതിയെ ഓടുന്ന മാരുതി വാനിലിട്ട് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റി. സംഭവത്തിനു ശേഷം അക്രമികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ഗാസിയാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ബലാത്സംഗശേഷം നോയിഡയിലെ ഒരു സ്വകാര്യാശുപത്രിക്ക് സമീപം യുവതിയെ അക്രമികള്‍ ഉപേക്ഷിക്കുകയായിരുന്നു. അക്രമികള്‍ യുവതിയുടെ മുന്‍കാല സുഹൃത്തുക്കളായിരുന്നു.

ഗാസിയാബാദിലെ ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ അക്രമികള്‍ വാനിലേക്ക് വലിച്ചുകയറ്റി ഓടിച്ചുപോകുകയായിരുന്നു. തുടര്‍ന്ന് യുവതിയെ വാനിലുള്ളില്‍ കെട്ടിയിടുകയും കൂട്ടബലാത്സംഗം നടത്തുകയുമായിരുന്നു. പിന്നീട് സ്വകാര്യഭാഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റി. വേദന കൊണ്ട് പുളഞ്ഞ യുവതിയുടെ വീഡിയോ അക്രമികള്‍ ഈ സമയം പകര്‍ത്തുകയും ചെയ്തു. സംഭവശേഷം യുവതിയെ ഉപേക്ഷിക്കുകയായിരുന്നു.

അക്രമികള്‍ കുറേക്കാലമായി യുവതിയെ ഭീഷണിപ്പെടുത്തി വരികയാണെന്ന് യുവതിയുടെ കൂട്ടുകാരി പൊലീസിന് മൊഴി നല്‍കി. നേരത്തെയും അശ്ലീലവീഡിയോ കാണിച്ച് അക്രമികള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരിന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മുന്‍പത്തെ കേസുകള്‍ അടക്കം തങ്ങള്‍ അന്വേഷിക്കുമെന്ന് ഗാസിയാബാദ് എസ് എസ് പി ധര്‍മേന്ദ്ര സിംഗ് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :