അനുബന്ധ വാര്‍ത്തകള്‍
- ചാരക്കേസ് തുറന്നുകാട്ടിയത് കോൺഗ്രസിന്റെ ജീർണമുഖം; നഷ്ടപരിഹാരത്തുകയുടെ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിനുമെന്ന് കോടിയേരി
- നെല്ലിക്ക കഴിച്ചോളു, പ്രമേഹം അടുക്കില്ല !
- വീട്ടിൽ എപ്പോഴും ഐശ്വര്യം നിറഞ്ഞുനിൽക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം !
- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിന് സ്ഥിരം സംവിധാനം വേണം: സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു
- സർക്കാർ ജീവനക്കാരിൽനിന്നും നിർബന്ധിച്ച് ശമ്പളം വാങ്ങില്ലെന്ന് മന്ത്രി ഇ പി ജയരാജൻ
ഭർത്താക്കൻമാർക്കെതിരായ പീഡനം തടയാനും നിയമം വേണമെന്ന് സുപ്രീം കോടതി
ഡൽഹി: ഭർത്താക്കൻമാർക്കെതിരായ പീഡനങ്ങൾ തടയാനും നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. സ്ത്രീകൾക്ക് ഭർത്താവിൽ നിന്നോ ഭർതൃവീട്ടുകാരിൽ നിന്നോ ഉണ്ടാകുന്ന പീഡനങ്ങൾ തടുക്കുന്നതിനായി രൂപീകരിച്ച നിയമം ഏകപക്ഷീയമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് കോടതി വ്യക്തമാക്കി.
1983ൽ രൂപീകരിച്ച നിയമം ഇപ്പോൾ ഭർത്താക്കൻമാർക്കും ഭാര്യമർക്കുമിടയിൽ ഒരു യുദ്ധമായി മാറിയിരിക്കുകയായാണെന്ന് കോടതി നിരീക്ഷിച്ചു. ഈ നിയമ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കൃത്യമായി പരിശൊധിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാവു എന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂട്, എ എൻ ഖൻവിൽകർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.