അനുബന്ധ വാര്ത്തകള്
- പി എൻ ബി തട്ടിപ്പ് കേസിൽ നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു
- കന്നഡ നാടിനെ ഇനി കുമാരസ്വാമി നയിക്കും, സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായത് ആയിരങ്ങൾ; വിശ്വാസവോട്ടെടുപ്പ് മറ്റന്നാൾ
- പെട്രോൾ വില വർധന കേന്ദ്ര മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല
- ജമ്മുവിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം; 4 പേർ കൊല്ലപ്പെട്ടു
- തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റിന്റെ വിപുലീകരണത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
സുനന്ദ കേസ് ഡൽഹി കോടതിയിൽ നിന്നും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി
സുനന്ത പുഷ്കർ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ഡൽഹി കോടതിയിൽ നിന്നും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. ഈ മാസം 28ന് കേസ് മെട്രോ പോളിറ്റൻ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ ശശി തരൂർ എം പി പ്രതി ചേർക്കപ്പെട്ടിരിക്കുന്നതിനാലാണ് ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ മാത്രമം പരിഗണിക്കുന്ന ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റാൻ കാരണം.
നാല് വർഷം മുൻപാണ് ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്കറിനെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുനന്ദയുടെ മരണം ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് ഡൽഹി പൊലീസ് എത്തിച്ചേർന്നത്. തുടർന്ന് ശശി തരൂരിനെതിരെ ഗാർഹിക പീഡനം ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുകയായിരുന്നു.
കേസ് വീഒണ്ടും ഈ മാസം 28ന് പരിഗണിക്കുമ്പോൾ ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടണം എന്ന്. ഡൽഹി പൊലീസ് കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. അതേ സമയം ശാശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണ് എന്നും അധികാരം ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ അടിച്ചമർത്താനാണ് ബി ജെ പി ശ്രമിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ശമേഷ് ചെന്നിത്തല പ്രതികരിച്ചു.
അടുത്ത ലേഖനം