മഹാരാഷ്ട്രയില്‍ 55 വിദ്യാര്‍ഥികളെ അധ്യാപകര്‍ പീഡിപ്പിച്ചു

മുംബൈ| VISHNU N L| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (18:26 IST)
മഹാരാഷ്ട്രയിലെ അകോളയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 55 വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ട് അധ്യാപകര്‍ ഒളിവില്‍പോയി. സ്‌കൂളിലെ 13-17 വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ഥികളേയാണ് അധ്യാപകര്‍ പീഡനത്തിനിരയാക്കിയത്. അധ്യാപകര്‍ തങ്ങളോട് ലൈംഗികചുവയോടെ സംസാരിക്കുകയും അവയവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നു.

രാജന്‍ ഗാജ്ഭിയ (42), ശൈലേഷ് രാംതെക്കെ (49) എന്നീ അധ്യാപകരാണ് തങ്ങളുടെ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍. മഹാരാഷ്ട്ര വനിതാ കമ്മീഷന്റെ ഇടപെടല്‍ മൂലമാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് 359 വിദ്യാര്‍ഥികളില്‍ നിന്ന് തെളിവെടുപ്പ് നടത്തി കേസ് ചാര്‍ജ് ചെയ്തത്. പിന്നാക്ക പ്രദേശങ്ങളില്‍ നിന്നുള്ള ദരിദ്രരായ വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഏറെയും. ഒളിവില്‍ പോയ അധ്യാപകര്‍ ഇപ്പോള്‍ അമരാവതി ജില്ലയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :