അനുബന്ധ വാര്‍ത്തകള്‍
- റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് വ്യോമസേനയുടെ ഭാഗമാകും
- വ്യോമ-കരസേനാ മേധാവികൾ ലഡാക്കിലെത്തി, നിയന്ത്രണരേഖയ്ക്കടുത്തെ മലനിരകളിൽ നിന്നും പിന്മാറില്ലെന്ന് ഇന്ത്യ
- "മുട്ടുമടക്കില്ല": വിവാദ കാർട്ടൂണുകൾ പുനപ്രസിദ്ധീകരിച്ച് ഷാർലി എബ്ദോ
- കൊവിഡിന്റെ രണ്ടാം വരവിനെ ഭയന്ന് യൂറോപ്പ്, സ്പെയിനിലും ഇറ്റലിയിലും കൂടുതൽ രോഗികൾ
- അതിർത്തിക്കടുത്തുള്ള ഫോർവേഡ് എയർബേസ് സർവസജ്ജം, നിരന്തരം നിരീക്ഷണ പറക്കലുകൾ നടത്തി വ്യോമസേന
റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി മുഖ്യാതിഥി ആയിരുന്നു.
ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്,വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആര്.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
58,000 കോടി രൂപ ചിലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടിട്ടുള്ളത്.