അതിർത്തിക്കടുത്തുള്ള ഫോർവേഡ് എയർബേസ് സർവസജ്ജം, നിരന്തരം നിരീക്ഷണ പറക്കലുകൾ നടത്തി വ്യോമസേന

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 6 ജൂലൈ 2020 (07:47 IST)
കിഴക്കൻ ലഡാക്കിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യ ചൈന അതിർത്തിയ്ക്ക് സമീപത്തെ ഫോർവേഡ് എയർബേസ് സജീവമാക്കി ഇന്ത്യൻ വ്യോമ സേന. ഫോർവേർഡ് വിമാന താവളത്തിൽനിന്നും നിരന്തരം നിരീക്ഷണ പറക്കലുകൾ നടത്തുന്നുണ്ട്. വ്യോമസേനയുടെ സഹായത്തോടെ അതിർത്തിയിൽ സൈനിക വിന്യാസവും വർധിപ്പിച്ചു. സുഖോയ്-30, എംകെഐ, മിഗ്-29, പോർ വിമാനങ്ങളാണ് ഫോർവേർഡ് എയർബേസിൽ വിന്യസിച്ചിരിയ്ക്കുന്നത്.

ചൈനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്നതിനും അടിയന്തര സാഹചര്യമുണ്ടായാൽ പ്രത്യക്രമണത്തിനും സൈനിക നീക്കത്തിനുമായാണ് പോർ വിമാനങ്ങളും ഹെലികോപ്റ്ററുകളും സജ്ജമാക്കിയിരിയ്ക്കുന്നത്. അമേരിക്കൻ നിർമ്മിത സി -17, സി -130 ജെ, റഷ്യൻ നിർമിത ഇല്യുഷിൻ-76, അന്റോനോവ്-32 എന്നീ വിമാനങ്ങളാണ് ദൂര സ്ഥലങ്ങളിൽനിന്നും അതിത്തിയ്ലേയ്ക്ക് കൂടുതൽ സൈനികരെ എത്തിയ്ക്കുന്നതിന് ഉപയോഗിയ്ക്കുന്നത്.

കൂടുതൽ യുദ്ധോപകരണങ്ങളും ആയുധങ്ങളുമായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും അതിർത്തിയിലെത്തിയിട്ടുണ്ട്. അമേരിക്കൻ നിർമ്മിച്ച അപ്പാച്ചെ ഹെലെകൊപ്റ്ററുകളും അതിർത്തിയിൽ നിരീക്ഷണം നടത്തുന്നുണ്ട്. സുഖോയ്-30, എംകെഐ, ജാഗ്വർ, മിറാഷ് 2000, ചിനുക് ഹെവി ലിറ്റ് ഹെലികോപ്റ്ററുകൾ എന്നിവ ശ്രീനഗർ, ലേ വ്യോമ താവളങ്ങളിൽ സർവസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :