അനുബന്ധ വാര്‍ത്തകള്‍
- അഞ്ച് തവണ ഫോൺ മാറ്റി, എന്നിട്ടും ഹാക്കിങ് തുടരുന്നു: പ്രശാന്ത് കിഷോർ
- രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തി, പെഗാസസ് ചോർത്തൽ പട്ടികയുടെ വിവരങ്ങൾ പുറത്ത്
- പെഗാസസ്: വാർത്തകൾ വസ്തുതാവിരുദ്ധം, ജനാധിപത്യ സർക്കാരിനെ താറടിക്കാൻ ശ്രമം
- ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീം കോടതി, സാമ്പത്തിക സംവരണം മാത്രമായി ഭാവിയിൽ മാറും, തീരുമാനിക്കേണ്ടത് പാർലമെന്റ്
- നാലല്ല, 40 ലക്ഷം ട്രാക്ടറുകൾ പാർലമെന്റ് വളയും: കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി രാകേഷ് ടിക്കായത്ത്
ആളിക്കത്തി പെഗസസ് വിവാദം: രണ്ടാം ദിവസവും പാർലമെന്റ് സമ്മേളനം നിർത്തിവെച്ചു
പെഗസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്രസർക്കാർ രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന ആരോപണത്തെ തുടർന്ന് ലോക്‌സഭ സെഷൻ നിർത്തിവെച്ചു. വിഷയം സഭനിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ബഹളമുണ്ടാക്കി.
ലോക്സഭയിൽ ചോദ്യോത്തര വേള ആരംഭിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു.വിഷയത്തിൽ ഒന്നിച്ച് നീങ്ങാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.
അതേസമയം കോൺഗ്രസാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നും തോറ്റുകൊണ്ടിരിക്കുകയാണെങ്കിലും അവർ നുണയുടെ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പാർലമെന്ററി യോഗത്തിൽ കുറ്റപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പെഗസസ് സംബന്ധിച്ച് രാജ്യസഭയിൽ പ്രസ്താവന നടത്തും.