അനുബന്ധ വാര്‍ത്തകള്‍
- ജിഎസ്ടി കുടിശ്ശിക ഇനത്തിൽ 75,000 കോടി വിതരണം ചെയ്ത് കേന്ദ്രം, കേരളത്തിന് 4122 കോടി
- ഇങ്ങനെ പോയാല്‍ വീണ്ടും ലോക്ക്ഡൗണ്‍; ജനത്തിരക്കില്‍ സ്വരം കടുപ്പിച്ച് കേന്ദ്രം
- മൂന്നാം തരംഗ മുന്നറിയിപ്പിനെ കാലാവസ്ഥാപ്രവചനം പോലെ കാണരുത്, ഗൗരവമായെടുക്കണമെന്ന് കേന്ദ്രം
- തമിഴ്നാടിനെ വിഭജിക്കാൻ കേന്ദ്രനീക്കമെന്ന് റിപ്പോർട്ട്, കൊങ്കുനാട് കേന്ദ്രഭരണപ്രദേശമാകും
- വിനോദസഞ്ചാരകേന്ദ്രങ്ങളിലെ തിരക്ക്: രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ഓർമപ്പെടുത്തി കേന്ദ്രം
പെഗാസസ്: വാർത്തകൾ വസ്‌തുതാവിരുദ്ധം, ജനാധിപത്യ സർക്കാരിനെ താറടിക്കാൻ ശ്രമം
പെഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. മാധ്യമവാർത്തകൾ വസ്‌തുതകൾക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പാർലമെന്റ് സമ്മേളനത്തിന് തൊട്ട് മുൻപ് തന്നെ റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇന്ന് പാർലമെന്റ് സമ്മേളനം റിപ്പോർട്ടിനെ തുടർന്നുള്ള വാദപ്രദിവാദങ്ങളെ തുടർന്ന് അലങ്കോലമായി. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ പ്രതിഷേധങ്ങളെ തുടർന്ന് സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചിരുന്നു.
അടുത്ത ലേഖനം