അതിര്‍ത്തി പുകയുന്നു; മോഡി ഇന്ന് ജമ്മുവില്‍, എങ്ങും കനത്ത ജാഗ്രത

നരേന്ദ്ര മോഡി , ജമ്മു കാശ്‌മീര്‍ , പാകിസ്ഥാന്‍ , ഇന്ത്യ , അതിര്‍ത്തിയില്‍ സംഘര്‍ഷം
ജമ്മു| jibin| Last Modified വെള്ളി, 17 ജൂലൈ 2015 (08:41 IST)
അതിര്‍ത്തിയില്‍ പാക് ആക്രമണം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ജമ്മു സന്ദര്‍ശിക്കും. ഈ സാഹചര്യത്തില്‍ നഗരത്തിലും ചുറ്റുപാടും അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മുന്‍ ധനമന്ത്രി ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷ ഉദ്ഘാടനത്തിനാണു മോഡി വരുന്നത്.

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഭാര്യാപിതാവും കോണ്‍ഗ്രസ് നേതാവായിരുന്ന ഗിര്‍ധരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ജമ്മുവിലെത്തുന്നത്. ജമ്മുവില്‍ എംയിസ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും മോഡി
ഇന്ന് നടത്തിയേക്കും. സന്ദര്‍ശനത്തിനിടെ മോഡി ജമ്മു കശ്മീരിന് 70000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ജമ്മു യൂണിവേഴ്സിറ്റിയിലെ ജനറല്‍ സൊറാവര്‍ സിംഗ് ഓഡിറ്റോറിയത്തിലാണു ചടങ്ങ്. യൂണിവേഴ്സിറ്റി കാമ്പസിലേക്കു പരിശോധന നടത്തിയേ ആള്‍ക്കാരെ പ്രവേശിപ്പിക്കുന്നുള്ളൂ. സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും (എസ്പിജി) രഹസ്യാന്വേഷണ വിഭാഗങ്ങളും നഗരത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നു.

അതേസമയം അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ മോശമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ഭീകരര്‍ പലവട്ടം ശ്രമിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നാല് തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ചിരുന്നു. ഭീകരര്‍ക്ക് അവസരമൊരുക്കാന്‍ വേണ്ടിയാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പലവട്ടം വെടിവച്ചതെന്നു സംശയമുണ്ട്.

കൂടാതെ ആളില്ലാ ചാരവിമാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടേതാണ് ചാരവിമാനമെന്നും പാക് സൈന്യം ഇത് അബദ്ധത്തില്‍ വെടിവെച്ചിടുകയായിരുന്നുവെന്നുമാണ് പ്രതിരോധമന്ത്രാലയവൃത്തങ്ങള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :