മെട്രോ ട്രെയിനിലെ സീറ്റ് തര്‍ക്കം; വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

ന്യൂഡെല്‍ഹി| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (17:20 IST)
ഡെല്‍ഹിയിലെ മെട്രോ ട്രെയിനില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ കലാശിച്ചു. ബുരാരി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇഷു(16) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് കൊലക്കുറ്റത്തിന് കസ്റ്റഡയിലെടുത്തു. അഞ്ച് പേര്‍ക്കും പ്രായയപൂര്‍ത്തിയായിട്ടില്ല.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ദാരുണ സംഭവം. കിംഗ്‌സ് വേയിലെ മെട്രോ സ്‌റ്റേഷനിലേക്ക് പോകുന്ന വഴി അഞ്ച് വിദ്യാര്‍ത്ഥികള്‍ ഇഷുവിനേയും രണ്ട് സുഹൃത്തുക്കളേയും തടയുകയായിരുന്നു. കൂടാതെ തലേദിവസം സീറ്റിലിരിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ അഞ്ചംഗ സംഘം ഇഷുവിനെ കത്തിയെടുത്ത് കുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു.

കുത്തേറ്റ് വീണ ഇഷുവിനെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കസ്റ്റഡിയിലെത്തിയ വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയശേഷം ദുര്‍ഗുണപരിഹാര പാഠശാലയിലേക്കയച്ചു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :