മദ്യലഹരിയിൽ 30 വർഷം മുമ്പ് നടത്തിയ കൊലപാതക വിവരം പുറത്തുവിട്ടയാൾ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 18 ജൂണ്‍ 2023 (10:02 IST)
മുംബൈ : മദ്യലഹരിയിൽ താൻ മുപ്പത് വർഷം മുമ്പ് നടത്തിയ കൊലപാതകത്തിന്റെ കാര്യം പുറത്തുവിട്ടയാൾ പോലീസ് പിടിയിലായി. സംഭവത്തിൽ സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് അറസ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ലോണാവാലയിൽ 1993 ഒക്ടോബറിൽ നടത്തിയ ഇരട്ട കൊലപാതകങ്ങളും കവർച്ചയുമാണ് ഇയാൾ പുറത്തുവിട്ടത്. കൊലപാതകത്തിൽ ഇയാൾക്കൊപ്പം കൂട്ടാളികളായി രണ്ടു പെരുമുണ്ടായിരുന്നു. ലോണാവാലയിലെ ഒരു വീട് കൊള്ളയടിച്ചതിനിടെ വീട്ടുടമയായ അമ്പത്തഞ്ചുകാരനും ഭാര്യയും ആണ് കൊലപാതകത്തിനിരയായത്. ഇവരുടെ വീടിനടുത്തതായിരുന്നു അവിനാശിന്റെ വ്യാപാര സ്ഥാപനം.

അന്ന് കേവലം പത്തൊമ്പതു വയസു മാത്രമായിരുന്നു അവിനാശിന്. കൂട്ടാളികളെ അപ്പോൾ തന്നെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഇയാൾ മാതാവിനെ ഉപേക്ഷിച്ചു ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇയാൾ അമിത് പവാർ എന്ന പേരിൽ മഹാരാഷ്ട്രയിലെ ഔറംഗാബാദ്, വിക്രോളി എന്നിവിടങ്ങളും എത്തി.

ഇതിനിടെ ഇയാൾ വിവാഹിതനാവുകയും അമിത് പവാർ എന്ന പേരിൽ ആധാർ കാര്ഡും സ്വന്തമാക്കിയിരുന്നു
പക്ഷെ പിന്നീട് ഒരിക്കലും ഇയാൾ ലോണാവാലയിലേക്ക് പോയിരുന്നില്ല. എങ്കിലും അടുത്തിടെ നടന്ന മദ്യസൽക്കാരത്തിനിടെ ഇയാൾ കഴിഞ്ഞ സംഭവങ്ങൾ വെളിപ്പെടുത്തുകയും പോലീസ് വലയിൽ ആവുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :