അനുബന്ധ വാര്‍ത്തകള്‍
- കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി, അറുപതിലേറെ പേർക്ക് പരിക്ക്
- Maha Kumbh Stampede: മഹാകുംഭ മേളയിലെ അമൃത് സ്നാനത്തിനിടെ തിക്കും തിരക്കും; 15 മരണം, 30 ലേറെ പേര്‍ക്ക് പരുക്ക്
- Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി
- Los Angeles Wildfire: ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ, ലോസ് ആഞ്ചലസിൽ കത്തിനശിച്ചത് 10,000ത്തിലേറെ കെട്ടിടങ്ങൾ, മരണസംഖ്യ പതിനൊന്നായി
- ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണസംഖ്യ അഞ്ചായി; ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ കത്തി നശിച്ചു
മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആയി; അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ല
മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആണെന്ന് പോലീസ്. ഇവരില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ചുപേരെ തിരിച്ചറിയാനുണ്ടെന്നും പോലീസ് അറിയിച്ചു. ആദ്യം 10 പേര് മരിച്ചുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. പിന്നാലെ മരണസംഖ്യ ഉയരുകയായിരുന്നു. അപകടത്തില്‍ 90 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം ദുരന്തം ഉണ്ടായ ത്രിവേണി ഘട്ടില്‍ സ്നാനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ബാരിക്കേഡുകള്‍ മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പുലര്‍ച്ചെ ഒരു മണിക്കും രണ്ടുമണിക്കും ഇടയിലാണ് അപകടമുണ്ടായത്.
അതേസമയം കുംഭമേളയിലെ ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. സാധാരണക്കാരായ തീര്‍ത്ഥാടകര്‍ സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ഇരയായെന്ന് രാഹുല്‍ ആരോപിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു.