കനത്തസുരക്ഷയിൽ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പശ്ചിമബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍, തെരഞ്ഞെടുപ്പ് kolkatha, bangal, election
കൊല്‍ക്കത്ത| സജിത്ത്| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (08:31 IST)
പശ്ചിമബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസിലെ 33 ഉം ഹൗറയിലെ 16 മണ്ഡലങ്ങളും ഉള്‍പ്പെടെ 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 345 സ്ഥാനാര്‍ഥികളാണ് നാലാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. 12,500 പോളിങ് ബൂത്തുകളിലായി 1.08 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

മമത മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന അമിത് മിത്ര, അരുപ് റോയ്, ഉപേന്ദ്രനാഥ് ബിശ്വാസ് തുടങ്ങിയവര്‍ മത്സര രംഗത്തുണ്ട്. ഇടതു സര്‍ക്കാരില്‍ ധനമന്ത്രിയും സി പി ഐ എം നേതാവുമായ അസിം ദാസ് ഗുപ്ത, നേപാള്‍ ദേബ് ഭട്ടാചാര്യ എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ അരുണവ ഘോഷ്, ഷമിക്ക് ഭട്ടാചാര്യ തുടങ്ങിയ പ്രമുഖര്‍ ജനവിധി തേടുന്ന നേതാക്കളില്‍ ഉള്‍പ്പെടും.

മൂന്നാംഘട്ട വോട്ടെടുപ്പിനിടെ സി പി എം പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷയാണ് പോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതീവ ജാഗ്രതയിലുള്ള സാള്‍ട്ട് ലേക്ക് ഏരിയയില്‍ കഴിഞ്ഞദിവസം സൈന്യത്തിന്റെ റൂട്ട് മാര്‍ച്ച് നടന്നിരുന്നു. കേന്ദ്ര സേനയടക്കം 90,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :