അനുബന്ധ വാര്‍ത്തകള്‍
- കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയതിന് 24 പെണ്‍കുട്ടികളെ കോളേജ് സസ്പെന്റ് ചെയ്തു
- ദളിത് യുവതിയെ വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
- രണ്ടുദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത കര്‍ണാടകയിലെ ഒഴുകുന്ന പാലം തിരമാലകളില്‍ തകര്‍ന്നു
- കർണാടകയിൽ പള്ളി തകർത്ത് ഹനുമാൻ ചിത്രം സ്ഥാപിച്ചു
- ഭാര്യയുടെ പാതിവ്രത്യത്തിൽ സംശയം: കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് യുവാവിന്റെ പ്രാകൃത പരീക്ഷണം
ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന് 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
രാജ്യത്ത് ദുരഭിമാനക്കൊലകള്‍ തുടര്‍ക്കഥകളാകുന്നു. ദളിത് യുവാവിനെ പ്രണയിച്ചതിന് 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയപട്ടണയിലാണ് സംഭവം. രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. മൂന്നു വര്‍ഷത്തോളമായി സമീപപ്രദേശത്തെ ദളിത് യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.
ഇതിനെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കി. ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെടുകയും വീട്ടില്‍ എത്തിയ ശേഷം പിതാവ് കൊലപ്പെടുത്തുകയുമായിരുന്നു.