കർണാടകയിൽ പള്ളി തകർത്ത് ഹനുമാൻ ചിത്രം സ്ഥാപിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 6 മെയ് 2022 (16:28 IST)
കർണാടകയിലെ പേരട്‌കയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ അക്രമണം. പള്ളിയുടെ വാതിൽ തകർത്ത് അകർത്ത് കയറിയ സംഘം പള്ളിയിൽ സ്ഥാപിച്ചിരുന്ന കുരിശ് മാറ്റി അവിടെ കാവിക്കൊടി നാട്ടി. സംഭവത്തിൽ കടബ പൊലീസ് കേസെടുത്തു. പള്ളിയിലെ പുരോഹിൻ നൽകിയ പരാതിയിലാണ് നടപടി.

മെയ് ഒന്നിന് അർധരാത്രിയോടെ അസംബ്ലി ഓഫ് ഗോഡ് പേരാട് പള്ളി കേന്ദ്രത്തിലാണ് സംഭവം. പള്ളിയിൽ അതിക്രമിച്ചുകടന്ന സംഘം ഹനുമാന്റെ ഛായാചിത്രം സ്ഥാപിച്ചതായും പള്ളിയിൽ മോഷണം നടത്തിയതായും പരാതിയിൽ പറയുന്നു. വാട്ടർ പമ്പ്,പൈപ്പുകൾ,പ്രാർത്ഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് മോഷണം പോയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :