ജെഎന്‍യു സംഭവം: രാജ്യസ്നേഹി എങ്കില്‍ മകളെ വെടിവെച്ചു കൊല്ലാന്‍ ഡി രാജ കമ്യൂണിസ്റ്റുകളോട് ആവശ്യപ്പെടണമെന്ന് ബിജെപി നേതാവ്

കോയമ്പത്തൂര്‍| JOYS JOY| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (15:21 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ രാജ്യവിരുദ്ധ സമരങ്ങളില്‍ പങ്കാളിയായ മകളെ വെടിവെച്ചു കൊല്ലാന്‍ സി പി ഐ നേതാവ് തയ്യാറാകണമെന്ന് ബി ജെ പി ദേശീയ സെക്രട്ടറിയായ എച്ച് രാജ. തന്റെ കുട്ടി ആയിരുന്നു ഇത്തരത്തിലുള്ള രാജ്യവിരുദ്ധപ്രതിഷേധം നടത്തുന്നതെങ്കില്‍ അവരെ വെടിവെച്ചു കൊല്ലുമായിരുന്നെന്നും പറഞ്ഞു. അതേസമയം, ബി ജെ പി നേതാവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ ഡി രാജ തയ്യാറായില്ല.

“രാജ്യസ്നേഹികളായിരുന്നു എങ്കില്‍ രാജ്യവിരുദ്ധമായ സംഭവത്തെ കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണക്കുമായിരുന്നോ ? ജെ എന്‍ യു വിഷയത്തെ പിന്തുണച്ചതോടെ രാഹുല്‍ ഗാന്ധിയും ഡി രാജയും സീതാറാം യെച്ചൂരിയും രാജ്യദ്രോഹികളായി മാറി” - കോയമ്പത്തൂരില്‍ വാര്‍ത്താ‍സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക് സ്റ്റേറ്റിന്റെയും നക്സലൈറ്റുകളുടെയും കേന്ദ്രമായി ജെ എന്‍ യു മാറി. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ 2014ല്‍ രാജക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തമിഴ്നാട് മന്ത്രിസഭയിലെ മുന്‍ അംഗമാണ് എച്ച് രാജ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :