ഇന്ത്യയിൽ‍ മതത്തിന്റെ പേരിൽ വിവേചനമില്ല: മോഡി

ന്യൂഡൽഹി| VISHNU| Last Modified വെള്ളി, 8 മെയ് 2015 (09:09 IST)
ഇന്ത്യയിൽ‍ മതത്തിന്റെ പേരിൽ വിവേചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സബ്കാ സാത്, സബ്കാ വികാസ് എന്നാണ് ബിജെപിയുടെ തത്വചിന്തയെന്നും ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് നിമിഷങ്ങൾക്കകം പരിഹരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് മോഡി ഇപ്രകാരം പറയുന്നത്.

എല്ലാ മതങ്ങളെയും ബിജെപി സർക്കാർ ഒരുപോലയാണ് നോക്കികാണുന്നത്. സർക്കാറിന്റെ സേവനങ്ങൾ എല്ലാ മതക്കാർക്കും ഒരേപോലെ ലഭിക്കാൻ തന്റെ സർക്കാര്‍ സന്നദ്ധമാണെന്നും മോഡി അഭിമുഖത്തിൽ പറഞ്ഞു. എല്ലാ കാര്യവും നടപ്പിലാക്കാൻ സർക്കാർ പിന്തുടരുന്നത് പവിത്രമായ ഇന്ത്യൻ ഭരണഘടനയാണ്. രാജ്യത്തെ ഐക്യത്തിനും സമഗ്രതയ്ക്കുമാണ് എൻഡിഎ സർക്കാർ മുൻഗണന നൽകുന്നത്. എല്ലാ മതങ്ങൾക്കും സമുദായത്തിനും തുല്യ അവകാശങ്ങൾ ഉറപ്പുവരുത്തേണ്ടതും അവരുടെ സുരക്ഷയും തന്റെ ഉത്തരവാദിത്വമാണെന്നും മോഡി വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :