അനുബന്ധ വാര്‍ത്തകള്‍
- വെഞ്ഞാറമൂട് കേസിൽ വഴിത്തിരിവ്; ഇരുകൂട്ടർക്കുമിടയിലെ പക മുതലാക്കി കൊലപാതകത്തിലേക്ക് എത്തിച്ചത് ഒരാൾ ?
- നീറ്റ് പരീക്ഷ എഴുതാൻ അനുവദിയ്ക്കണമെന്ന് പുൽവാമ ഭീകരാക്രമണ കേസ് പ്രതി: ജാമ്യാപേക്ഷ ജമ്മു എൻഐഎ കോടതി തള്ളി
- കൊവിഡ്: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 108 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടിച്ചു
- ഒറ്റദിവസം 96,551 പേർക്ക് രോഗം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു
- ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിന്: ഇന്ത്യയിലെ പരീക്ഷണം നിര്‍ത്തിവച്ചു
അതിര്‍ത്തിയിലെ സംഘര്‍ഷം: രണ്ടു സേനകളും ഉചിതമായ അകലം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനം
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ രണ്ടു സേനകളും ഉചിതമായ അകലം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായി. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് സംയുക്ത പ്രസ്താവന നടത്തിയത്. മൂന്നൂമാസത്തിനിടെ ആദ്യമായാണ് ഇരുരാജ്യങ്ങും സംയുക്ത പ്രസ്താവന നടത്തുന്നത്.
ഷാങ്ഹായ് കോര്പറേഷന് ഓര്‍ഗനൈസേഷന്റെ ഭാഗമായി മോസ്കോയിലെത്തിയ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലായിരുന്നു ചര്‍ച്ച. സംഘര്‍ഷം അയഞ്ഞാല്‍ പരസ്പര സഹകരണത്തിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.