അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 4972 പേർക്ക് കൊവിഡ്, ആകെ മരണസംഖ്യ 38,000 കടന്നു
- കോഴിക്കോട് കടലില്‍ വീണ ഫുട്ബോള്‍ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
- കുഞ്ഞ് തങ്ങളുടേതാണെന്നറിഞ്ഞതില്‍ സന്തോഷമെന്ന് അനുപമയും അജിത്തും
- ഡിഎന്‍എ ഫലം പോസിറ്റീവ്; കുഞ്ഞ് അനുപമയുടേത് തന്നെ
- പിറന്നാള്‍ ആശംസ അയക്കാന്‍ വൈകിപ്പോയി, സിജു വില്‍സണിനെ ചിരിപ്പിച്ച് കൃഷ്ണ ശങ്കര്‍, കാര്യം നിസ്സാരം !
ജൂണില്‍ മരിച്ച ആള്‍ക്ക് രണ്ടാംഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി മെസേജ്
ജൂണില്‍ മരിച്ച ആള്‍ക്ക് രണ്ടാംഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി മെസേജ്. ജൂണ്‍ 10 ന് മരണപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശി സത്യനാരായണ്‍ സിംഗിനാണ് നവംബര്‍ 16 ന് രണ്ടാം ഡോസ് വാക്‌സിനേഷന്‍ പുര്‍ത്തിയായതായി കഴിഞ്ഞ ദിവസം മെസേജ് വന്നത്. ഇയാളുടെ ചെറുമകന്‍ സോഷ്യല്‍മീഡിയയില്‍ മെസേജ് പങ്കുവയ്ക്കുകയായിരുന്നു. ജൂണില്‍ മരണപ്പെട്ട ഇയാളുടെ മരണസര്‍ട്ടിഫിക്കറ്റ് ജൂലൈ 3 ന് ലഭിക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഏപ്രില്‍ 4 ന് ആദ്യഡോസ്് വാക്‌സിന്‍ എടുത്തിരുന്നു. ആദ്യഡോസ് എടുത്തപ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരിലാണ് ഇപ്പോള്‍ മെസേജ് വന്നത്. മെസേജില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെയും നല്‍കിയ നേഴ്‌സിന്റെയും പേരും നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് സിദ്ധാര്‍ത്ഥ് നഗര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ സന്ദീപ് ചൗദരി സംഭവം ഗൗരവത്തിലെടുക്കുകയും എന്താണ് സംഭിച്ചതെന്ന് അന്വേഷിച്ച ശേഷം നടപടിയെടുക്കുമെന്നും അറിയിച്ചു.