2030ല്‍ ഹൈന്ദവര്‍ ലോകം കീഴടക്കുമെന്ന് അശോക്‌ സിംഗാള്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 18 ജൂലൈ 2015 (19:20 IST)
2020ല്‍ ഇന്ത്യ ഹിന്ദുരാഷ്‌ട്രമാകുമെന്നും 2030ല്‍ ഹൈന്ദവര്‍ ലോകം കീഴടക്കുമെന്നും വിഎച്ച്‌‌പി നേതാവ്‌ അശോക്‌ സിംഗാള്‍. അന്തരിച്ച ആര്‍എസ്‌എസ്‌ ധോവി കെ.എസ്‌ സുദര്‍ശനെക്കുറിച്ചുള്ള പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അശോക്‌ സിംഗാളിന്റെ പ്രസ്‌താവന.

800 വര്‍ഷത്തെ അടിമത്വം അവസാനിപ്പിച്ചു കൊണ്ടാണ്‌ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌. മാറ്റം തുടങ്ങിക്കഴിഞ്ഞു. ഈ മാറ്റം ഇന്ത്യയില്‍ മാത്രമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയുടെ നേതൃത്വത്തില്‍
ബി.ജെ.പി നേടിയ വിജയം രാജ്യത്തെ വിപ്ലവമാണെന്നും സിംഗാള്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ സായ്‌ബാബയുടെ ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം 2020ല്‍ ഇന്ത്യ ഹിന്ദു രാഷ്‌ട്രമാകുമെന്ന്‌ പറഞ്ഞു. 2030ഓടെ ലോകം ഹിന്ദു രാഷ്‌ട്രമാകുമെന്നും സായ്‌ബാബ പറഞ്ഞതായി അശോക്‌ സിംഗാള്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ആര്‍.എസ്‌.എസിന്റെ മുതിര്‍ന്ന നേതാക്കളും വേദിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :