അനുബന്ധ വാര്‍ത്തകള്‍
- തിരെഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ ആശങ്കയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം
- വിദേശത്തുനിന്ന് സംസ്ഥാനങ്ങളിലെത്തുന്ന എല്ലാ യാത്രികര്‍ക്കും ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്
- മറ്റ് വകഭേദങ്ങളെ പോലെ ഒമിക്രോണും അപകടകാരി, വലിയ തോതിൽ മരണങ്ങൾക്കിടയാക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
- രാജ്യത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.74 ശതമാനമായി ഉയര്‍ന്നു
- രാജ്യത്ത് കൊവിഡ് സുനാമി: കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1.17 ലക്ഷത്തിലധികം പേര്‍ക്ക്
കൂട്ടം ചേരരുത്, ലക്ഷദ്വീപിൽ നിരോധനാജ്ഞ: കൊവിഡ് സാഹചര്യത്തിലെന്ന് കളക്ടർ
ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേ൪ കൂട്ട൦കൂടിയാൽ സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അസ്ക൪ അലി അറിയിച്ചു. കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനം തടയാനാണ് നിയന്ത്രണമെന്നാണ് കളക്‌ടറുടെ ഉത്തരവിൽ പറയുന്നത്.
നേരത്തെയും കൊവിഡ് സമയത്ത് ജില്ലാ കളക്ടര്‍ ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധമില്ലാതാക്കാനുള്ള നടപടിയാണിതെന്ന് അന്ന് വിമർശനമുയർന്നിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്.ഒരു ലക്ഷത്തിൽ കൂടുതൽ പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.