തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 11 പേര്‍ മരിച്ചു

ശ്രീനു എസ്| Last Updated: ബുധന്‍, 5 മെയ് 2021 (11:15 IST)
തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ 11 പേര്‍ മരിച്ചു. ചെങ്കില്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചത്. രണ്ടുമണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമം നേരിട്ടതായും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ കര്‍ണാടകയില്‍ ആറുപേര്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടിരുന്നു.

അതേസമയം ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. അര്‍ഹരായ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും ഉടന്‍ ഓക്‌സിജന്‍ എത്തിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :