രോഗിയെ ബലാത്സംഗം ചെയ്ത ഡോക്ടര്‍ റിമാന്‍ഡില്‍

മുംബെ| WEBDUNIA| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2010 (14:59 IST)
നവരാത്രി ആഘോഷത്തിനിടെ തലകറങ്ങി വീണ ഭര്‍തൃമതിയായ യുവതിയെ ആശുപത്രില്‍ ബലാത്സംഗം ചെയ്ത ഡോക്ടറെ റിമാന്‍ഡു ചെയ്തു. ഡോക്ടര്‍ വിശാല്‍ വന്നെ(26)യെ ഒക്ടോബര്‍ 25 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായി. മുംബൈയില്‍ വാഷിയിലെ ലോട്ടസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് രോഗിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തത്.

നവരാത്രി പൂജാ പന്തലില്‍ മയങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗാളി യുവതിയെയാണ് ഐസിയുവില്‍ വച്ച് ഡോക്ടര്‍ ബലാത്സംഗം ചെയ്തത്. വാഷിയിലെ ദുര്‍ഗാപന്തലില്‍ പ്രാര്‍ത്ഥിക്കാനെത്തിയ 34കാരിയായ ബംഗാളി യുവതിക്കാണ് ഈ ദുര്യോഗമുണ്ടായത്.

ശനിയാഴ്ച എസി‌എല്‍ സ്കൂളില്‍ ഒരുക്കിയിരുന്ന പൂജാപന്തല്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് യുവതി മയങ്ങി വീണത്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ലോട്ടസ് ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ച അര്‍ദ്ധബോധാവസ്ഥയിലുള്ള യുവതിയെ ഡോക്ടര്‍ വിശാല്‍ വന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു.

അടുത്ത കിടക്കയിലെ രോഗി ഗാഡ നിദ്രയിലായിരുന്ന സമയത്ത് പുലര്‍ച്ചെ രണ്ടു മണിക്കും അഞ്ചു മണിക്കും ഇടയിലാണ് ബലാത്സംഗം നടന്നത്. രക്തസമ്മര്‍ദ്ദം കുറഞ്ഞതു കാരണം യുവതി അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന സമയത്താണ് ബലാത്സംഗം നടന്നത്. അതിനാല്‍, അവര്‍ക്ക് കരഞ്ഞ് ബഹളം കൂട്ടി രക്ഷപെടാന്‍ കഴിഞ്ഞില്ല എന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ ഡോക്ടര്‍ യുവതിയെ എന്തോ മരുന്നുപയോഗിച്ച് മയക്കിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഡോക്ടര്‍ വിശാല്‍ വന്നെ ലോട്ടസ് ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :