സര്‍വസകലകലാവല്ലഭനായ സ്വാതി

WEBDUNIA|
രാജ്യതന്ത്രം, സംഗീതം, ഗണിതം എന്നീ ശാസ്ത്രങ്ങളിലും അദ്ദേഹം തല്പരനായിരുന്നു. തഞ്ചാവൂരില്‍ നിന്നും വന്ന ഇംഗ്ളീഷ് സുബ്ബരായരില്‍നിന്ന് ഇംഗ്ളീഷ് ഭാഷ അഭ്യസിച്ച സ്വാതി തഞ്ചാവൂര്‍, പുതുക്കോട് എന്നിവിടങ്ങളില്‍ നിന്ന് ക്ഷണിച്ചുവരുത്തിയ ഗായകരില്‍ നിന്നും കര്‍ണാടകസംഗീതം അഭ്യസിച്ചു.

16-ാം വയസില്‍ രാജ്യഭാരം ഏറ്റെടുത്തു. ഭരണകര്‍ത്താവെന്ന നിലയിലേതിനേക്കാള്‍ അദ്ദേഹത്തിന് പ്രശസ്തി സംഗീതചക്രവര്‍ത്തിയായാണ്. ആദ്യമായി ഹിന്ദിയില്‍ കൃതികള്‍ രചിച്ച കേരളീയനായിരുന്നു സ്വാതി.

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് ഡല്‍ഹിയിലെയും ആര്‍ക്കോട്ടിലെയും നവാബുമാരുമായി സംവദിക്കാന്‍ പേര്‍ഷ്യന്‍, ഹിന്ദി എന്നീ ഭാഷകളില്‍ അവഗാഹം അത്യാവശ്യമായിരുന്നു. അങ്ങനെയാണ് സ്വാതിരുനാള്‍ ഹിന്ദിയില്‍ പ്രവീണനായത്. മേരുഗോസ്വാമി എന്ന ഹിന്ദുസ്ഥാനി ഗായകന്‍റെ സഹായത്തോടെ അദ്ദേഹം ഹിന്ദുസ്ഥാനിയും പഠിച്ചതായി ചരിത്രം പറയുന്നു.

നാട്ടില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നടപ്പില്‍വരുത്തുന്നതില്‍ സ്വാതിതിരുനാള്‍ നടത്തിയ ശ്രമങ്ങള്‍ ശ്ളാഘനീയമാണ്. അന്നോളം തമിഴില്‍ നടത്തിയിരുന്ന എഴുത്തുകുത്തുകള്‍ മലയാളത്തിലാക്കുക, ഇംഗ്ളീഷ് ചികിത്സാ സന്പ്രദായത്തെ പ്രേത്സാഹിപ്പിക്കുക എന്നീ ആശയങ്ങള്‍ തിരുവിതാംകൂറില്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കി.

സംഗീതത്തില്‍ അഗാധപണ്ഡിത്യം നേടിയ ഇദ്ദേഹം വടിവേലു, ചിന്നയ്യ, പൊന്നയ്യ, ശിവാനന്തം എന്നീ നട്ടുവ ഗായകരെ തഞ്ചാവൂരില്‍നിന്ന് തിരുവനന്തപുരത്ത് വരുത്തി താമസിപ്പിക്കുകയും സംഗീതരചനയ്ക്കും ആലാപനത്തിനും നൃത്യാവിഷ്കരണത്തിനും പ്രോത്സാഹനം നല്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :