ബാലാമണി അമ്മ-അത്രമേല്‍ വിശുദ്ധയായ കവയത്രി

പീസിയന്‍

balamani amma
FILEFILE
കവിതയിലും ജീവിതത്തിലും വിശുദ്ധിയും ലാളിത്യവും സൂക്ഷിച്ചിരുന്ന ബാലാമണിയമ്മ കേരളത്തിലെ എല്ലാവരുടെയും അമ്മയായിരുന്നു. മാതൃത്വത്തിന്‍റെ കവയത്രിയായിരുന്നു.

പരമ്പരാഗതമായ വ്യവഹാരങ്ങളില്‍ പ്രതിഷ് ഠിക്കപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായ സ്ത്രീ കര്‍തൃത്വം നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള ശ്രമമായിരുന്നു അവരുടെ കവിത.

അവരുടെ കവിതയില്‍ വിഗ്രഹഭഞ്ജനമോ സ്ത്രീ വാദമോ പാരമ്പര്യ ലംഘനമോ ഒന്നും പ്രകടമായി കാണാനാവില്ല. സ്ത്രൈണാനുഭവ കേന്ദ്രീകൃതമായ രചനയുടെ സൗരഭവും സൗഭഗ്യവുമാണ് അതില്‍ കാണുക. ആ കവിതകള്‍ വായിക്കുമ്പോള്‍ ഒരു തുളസിക്കതിരിന്‍റെ വിശുദ്ധിയാണനുഭവപ്പെടുക.

എന്നാല്‍ പലപ്പോഴും വരികള്‍ക്കിടയില്‍ അപൂര്‍വമായി വരികളിലും സ്ത്രീ സ്വാതന്ത്യത്തിന്‍റെ സന്ദേശം കാണനാവും.വിളിച്ചു കൂവലും അട്ടഹസിക്കലുമല്ല ബാലാമണിയമ്മയുടെ ശൈലി ഒതുക്കി പ്പറയുകയും കനക്കെ പറയുകയും ആണ്. അങ്ങനെ പറയുന്നതിന്‍റെ ശക്തി ഒന്ന് വേറെ തന്നെ .

വാത്സല്യം, സ്നേഹം, ഗാര്‍ഹികത, മാതൃത്വം തുടങ്ങി സ്ത്രൈണ സ്വഭാവവിശേഷതകളാണ് കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതോടൊപ്പം തന്നെ ഭക്തിയുടെയും ദാര്‍ശിനികതയുടേയും പലപ്പോഴും ദേശീയതയുടേയും ശക്തമായ അന്തര്‍ധാരയും കാണാം.

പുരുഷാധിപത്യം നിലനിന്നിരുന്ന മലയാള കാവ്യലോകത്ത് സ്ത്രീയുടേയും അമ്മയുടേയും അനുഭവവും സ്ത്രീസത്വവും ആവിഷ്കരിക്കാന്‍ ശ്രമിച്ച ആദ്യത്തെ മലയാള കവയത്രിയാണ് ബാലാമണിയമ്മ.

WEBDUNIA|
ഔപചാരികമായ സ്കൂള്‍ വിദ്യാഭ്യാസം നേടിയില്ലെങ്കിലും നാലാപ്പാട്ട് നാരായണ മേനോന്‍റെ ഭാഗിനേയിയായി പിറന്ന ബാലാമണിയമ്മയ്ക്ക് ജന്മനാ കാവ്യസിദ്ധിയും വാസനാബലവും ഭാഷാ ശേഷിയും ജ-ന്മസിദ്ധമായിരുന്നു. ഗര്‍ഭശ്രീമതി എന്നു പ്രയോഗിക്കാമെങ്കില്‍ ,അത്തരമൊരു സിദ്ധിവിശേഷത്തോടെയാണ് ബാലാമണിയമ്മ ജനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :