അക്കിത്തം- ഇതിഹാസത്തിന്‍റെ സുവര്‍ണ്ണമണ്ഡലം

മഹാകവി അക്കിത്തവുമായി നടത്തിയ അഭിമുഖം

WEBDUNIA|
? ഈശ്വ-ര-വി-ശ--്വാ-സ-വും തത്വ-ജ്ജാ-ന-വും നിസ്സം-ഗ-മ-മാ-യ സമീ-പ-ന-ത്തി--ലേ-ക്കാ-ണ് നയി-ക്കു-ക. കവി-ത-യാ-ക-ട്ടെ വികാ-ര-പ-ര-മാ-യ ഒരനുഭവത്തിന്‍റെ ആവിഷ്ക്കാരമാണ് .നിസ്സംഗത വികാരപരത- ഈ രണ്ടു വൈരുധ്യങ്ങള്‍ അങ്ങയില്‍ സമന്വയിക്കുന്നതെങ്ങനെയാണ്?

* പുരുഷനും പ്രകൃതിയും തമ്മില്‍ എങ്ങിനെ സമന്വിതമായി സ്ഥിതിചെയ്യുന്നു എന്ന ചോദ്യമല്ലേ ഈ ചോദ്യത്തിനുളള മറുപടി. പുരുഷന്‍ വൈകാരികസത്തയും പ്രകൃതി വൈചാരികസത്തയും എന്നു പറഞ്ഞാല്‍ തെറ്റു വരാനിടയില്ല.

"ബുദ്ധിഃ' എന്ന വാക്കുതന്നെ സ്ത്രീലിംഗമാണ്. മറ്റൊരു കാര്യം "മര്യാദാപുരുഷന്‍' എന്നു പ്രസിദ്ധനായ ശ്രീരാമന്‍റെ കഥ പറയുന്ന രാമായണം രചിച്ചത് രത്നാകരന്‍ എന്ന വേടനാണല്ലോ. അതു തന്നെ "മാനിഷാദ, എന്ന പാപവാക്യത്തോടുകൂടിയും- അല്ലേ ?

രാഗം, വിരാഗം എന്നീ പദങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്. അവയുടെ ഐക്യമാണല്ലോ. വിദ്യൂഛക്തിയിലെ പ്ളസ്സും മൈനസും തന്നെയാണവ.

? ഉപഭോഗപരതയും യാന്ത്രികസ്വാധീനവും നിറഞ്ഞ ഈ കാലഘട്ടത്തില്‍ കവിത നിറഞ്ഞു നില്‍ക്കുമെന്നു കരുതാന്‍ ന്യായമുണ്ടോ ?

* കവിത നില നില്‍ക്കുമോ എന്ന ചോദ്യത്തിനുളള മറുപടി ഈശ്വരന്‍ നിലനില്‍ക്കുമോ എന്ന ചോദ്യമാണ്. ""രൂപം രൂപം പ്രതിരൂപേ ബഭൂവ'' എന്നു ചെറുപ്പത്തില്‍ത്തന്നെ പഠിച്ചുപോയ എനിക്ക് ഈശ്വരനെയും കവിതയെയും രണ്ടായിക്കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :