അനുബന്ധ വാര്‍ത്തകള്‍
- ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയിൽ, അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍
- നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാകും: കെജ്രിവാള്
- ‘ഇസ്ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാല്‍ അതറിയാന്‍ പറ്റും’; വര്‍ഗീയ പരാമര്‍ശവുമായി ശ്രീധരന് പിള്ള
- ‘ശബരിമലയെ കുറിച്ച് പ്രധാനമന്ത്രി പച്ചക്കള്ളം പറയുന്നു; നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത് കേന്ദ്രം’; ആഞ്ഞടിച്ച് മുഖ്യമന്ത്രി
- ഇംഗ്ലീഷ്? ‘യാ... വൈ നോട്ട്?’ - മോദി എന്തു ചെയ്തു?; ഇംഗ്ലീഷിൽ കസറി കൂലിപ്പണിക്കാരൻ
'കൂടുതൽ വോട്ടുകൾ തന്നാൽ കൂടുതൽ വികസനം, വോട്ടുകളുടെ എണ്ണം അനുസരിച്ച് ഗ്രാമങ്ങളെ തരംതിരിക്കും; വിവാദ പ്രസ്താവനയുമായി വീണ്ടും മേനകാ ഗാന്ധി
സുൽത്താൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കേന്ദ്രമന്ത്രി കൂടിയായ മേനകാ ഗാന്ധി വിവാദ പ്രസ്താവന നടത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വീണ്ടും വിവാദ പ്രസ്താവനയുമായി മേനകാ ഗാന്ധി. കൂടുതൽ വോട്ട് ചെയ്യുന്ന ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസനം എത്തിക്കുമെന്നും തനിക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം അനുസരിച്ച് എ,ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചാവും വികസന പദ്ധതികൾ നടപ്പിലാക്കുകയെന്നും അവർ വ്യക്തമാക്കി.
സുൽത്താൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കേന്ദ്രമന്ത്രി കൂടിയായ മേനകാ ഗാന്ധി വിവാദ പ്രസ്താവന നടത്തിയത്. ഇത്തവണ സുൽത്താൻ പൂരിൽ നിന്നാണ് മേനകാ ഗാന്ധി മത്സരിക്കുന്നത്. ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തും. 60 ശതമാനം വോട്ട് ചെയ്താൽ ബി കാറ്റഗറിയിൽ, 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തും 30 ശതമാനവും അതിനു താഴെയുമുള്ള ഗ്രാമത്തെ ഡി എന്നും തരം തിരിച്ചാകും വികസന പ്രവർത്തനങ്ങളും മറ്റു മുൻഗണനകളും നൽകുക. ഈ രീതി താൻ പിലിബിത്തിൽ പരീക്ഷിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
മുസ്ലീങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ ദുഃഖിക്കേണ്ടി വരുമെന്നായിരുന്നു അവർ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. ഇത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി തെളിച്ചിരുന്നു.