വിജയന്‍റെ എട്ടുകാലി അശ്ളീലകഥ

കുളത്തൂര്‍ മിത്രന്‍

WEBDUNIA|


പ്രസിദ്ധനായ ഒരാള്‍ എഴുതിയതുകൊണ്ടു മാത്രം ഒരു കൃതിയും (സൃഷ്ടി) ഉത്തമമാകുന്നില്ല. പ്രസിദ്ധനായ താന്‍ എഴുതുന്നതെന്തും ഉത്തമമാണെന്ന തോന്നല്‍ ഒരുപക്ഷേ എഴുത്തുകാരനില്‍ കടന്നുകൂടുകയും വായനക്കാര്‍ മഹത്തരമാണെന്ന മുന്‍വിധിയോടെ ഈ കൃതിയെ സ്വീകരിക്കുകയും ചെയ്യുമെന്ന വിശ്വാസമാണുള്ളതെങ്കില്‍ അയാള്‍ക്കു തെറ്റി.

ഓരോ വര്‍ഷവും വൈദേശിക, ഇന്ത്യന്‍ ഭാഷകളില്‍ പ്രമുഖരുടേതും അല്ലാത്തവരുടേതും ഉള്‍പ്പൈടെ പുറത്തിറങ്ങുന്ന കൃതികള്‍ ഒട്ടനവധിയാണ്. എന്നാല്‍ ഇവയില്‍ വായനക്കാര്‍ സ്വീകരിക്കുന്നതാകട്ടെ വളരെക്കുറച്ചു മാത്രം. തള്ളിക്കളയുന്നവയാണ് അധികവും. എട്ടുകാലിയും അക്കൂട്ടത്തില്‍ പെടും.

1985 ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച വിജയന്‍റെ -അശാന്തി- (രതിയുടെ കഥകള്‍) യിലെ ആദ്യത്തെ കഥയാണ് എട്ടുകാലി. വിജയന്‍റെ മറ്റു പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ അംഗീകാരം -അശാന്തി-ക്ക് ലഭിക്കാതെ പോയതിന് പ്രധാന കാരണവും ഈ -എട്ടുകാലി- തന്നെയാവണം.

ഇവിടെ എടുത്തുപറയേണ്ട മറ്റൊന്നുണ്ട്. ഈ പുസ്തകത്തിന്‍റെ അവതാരികയില്‍ എട്ടുകാലിയെക്കുറിച്ചുള്ള കെ.പി. അപ്പന്‍റെ വിലയിരുത്തല്‍ വിചിത്രമായി തോന്നുന്നു. കൃതിക്കല്ല, മറിച്ച് വ്യക്തിക്കാണ് പ്രാധാന്യമെന്ന കാഴ്ചപ്പാട് കെ.പി. അപ്പനിലും ഉണ്ടായോയെന്ന് വായനക്കാര്‍ ഒരു നിമിഷമെങ്കിലും സംശയിച്ചുപോകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :