'ജിക്കുവും സലീമും ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചു’

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങള്‍ ജിക്കുവും സലീമും ശാരീരികബന്ധത്തിന് പ്രേരിപ്പിച്ചെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. ഇരുവരും നിരവധി തവണ ലൈംഗികബന്ധത്തിനായി തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. സരിതയുടെ മൊഴി ഇന്റലിജന്‍സ് എ ഡി ജി പി: ടിപി സെന്‍‌കുമാര്‍ സ്ഥിരീകരിച്ചു.

ഐ ഗ്രൂപ്പിലെ ഒരു മന്ത്രിയുമായി സരിതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഐപിഎസ്‌- ഐഎഎസ്‌ ഉദ്യോഗസ്‌ഥരെയും പരിചയപ്പെടുത്തിയിരുന്നത് ജിക്കുവും ജോപ്പനും ചേര്‍ന്നായിരുന്നു എന്നും സരിത വെളിപ്പെടുത്തി. ഇന്റലിജന്‍സ്‌ എഡിജിപി: ടിപി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്‌ വായിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഞെട്ടിയെന്നാണ് റിപ്പോര്‍ട്ട്.
ജിക്കുമോന്‍ (450), സലിംരാജ്‌ (413), ജോപ്പന്‍ (1200) എന്നിങ്ങനെയാണ് ഫോണില്‍ ബന്ധപ്പെട്ടതിന്റെ കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :