കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തി; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി| WEBDUNIA|
PRO
PRO
സംസ്‌ഥാനത്തു നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കണ്ടെത്തുന്ന കാര്യത്തില്‍ വീഴ്‌ച വരുത്തിയ പോലീസിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ഡിജിപി: കെഎസ് ബാലസുബ്രഹ്മണ്യനെ നേരിട്ടുവിളിച്ചു വരുത്തിയ കോടതി അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചു. മാര്‍ച്ച് മാസത്തില്‍ കാണാതായ പെണ്‍കുട്ടിയുടെ കാര്യത്തില്‍ പോലും വിവരങ്ങള്‍ നല്‍കിയത് ജൂണിലാണെന്ന് ജസ്റ്റിസ് ആന്‍്റണി ഡൊമ്നിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

അന്വേഷണം കടലാസില്‍ മാത്രമേ ഉള്ളൂവെന്നും പോലീസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതല്ലാതെ കാര്യക്ഷമമായ അന്വേഷണമൊന്നും നടത്തുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. പത്തുദിവസത്തിനുള്ളില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു കോടതി പൊലീസിനു മുന്നറിയിപ്പ് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :