കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ രക്തച്ചൊരിലുണ്ടാകും; ജാലിയന്‍വാല ബാഗ് ആവര്‍ത്തിക്കുമെന്ന് താമരശേരി ബിഷപ്പ്

കോഴിക്കോട്| WEBDUNIA|
PRO
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ രക്തച്ചൊരിലുണ്ടാകുമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. ജാലിയന്‍വാല ബാഗ് ആവര്‍ത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരം തുടരും. റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ താമരശേരിയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസാണെന്നും ബിഷപ്പ് വ്യക്തമാക്കി.

അതേസമയം ബിഷപ്പ് എന്തു നിലപാടെടുത്താലും പിന്തുണയ്ക്കുമെന്ന എം ഐ ഷാനവാസ് എം പി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിരെയുള്ള സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് താമരശ്ശേരി ബിഷപ്പിന്റെ പ്രകോപനപരമായ പ്രസ്താവന. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായ സമരങ്ങള്‍ ശക്തമായപ്പോള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ താമരശ്ശേരി ബിഷപ്പ് സമരത്തില്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കിയതായി അറിയിച്ച ബിഷപ്പ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച എല്‍ഡിഎഫിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ അക്രമാസക്തമായിരുന്നു. അടിവാരം ഉള്‍പ്പെടെയുള്ള മേഖലയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയും പോലീസ് ആകാശത്തേക്ക് വെടിവെയ്ക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :