കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ച സംഭവത്തിനു പിന്നില്‍ സിപിഎം തന്നെയാണെന്ന് ചെന്നിത്തല

ആലപ്പുഴ| WEBDUNIA|
PRO
PRO
ആലപ്പുഴ കഞ്ഞിക്കുഴിയിലെ പി കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ച സംഭവത്തിനു പിന്നില്‍ സിപിഎം തന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള സ്ഥലമാണ് കഞ്ഞിക്കുഴി. സിപിഎമ്മിന്റെ വിഭാഗീയത മറച്ചുവെക്കാനാണ് സംഭവം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് സിപിഎമ്മിന്റെ ഉത്തരവാദിത്വമാണെന്നും പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുകയാണ്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി കഞ്ഞിക്കുഴി ഏരിയാ കമ്മറ്റിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പൊട്ടിത്തെറികളും നേതാക്കന്മാരെ പുറത്താക്കലും ഇതേതുടര്‍ന്നുണ്ടായ ഏരിയാകമ്മറ്റി പിരിച്ചുവിടലുമെല്ലാം ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. പിണറായിയുടേയും അച്യുതാനന്ദന്റെയും പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരാണ് കഞ്ഞിക്കുഴിയിലുള്ളത്. ഇവര്‍ തമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തമ്മിലടികള്‍ കുറേക്കാലങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതാണെന്നും സ്മാരകം തകര്‍ത്തതിനു പിന്നിലും ഈ ചേരിതിരിവാണെന്ന് സംശയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :