അനുബന്ധ വാര്‍ത്തകള്‍
- ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കുമെന്ന് ഷിബു ബേബി ജോൺ
- ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ 35 കാരിക്കു ദാരുണാന്ത്യം; മകൻ പരുക്കുകളോടെ ആശുപത്രിയിൽ
- അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍
- ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ ശല്യം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു
- അടുത്ത അഞ്ച് ദിവസം കനത്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
കാട്ടാന ആക്രമണത്തിൽ ആറാം മരണം; ചെറുവിരലനക്കാതെ സർക്കാർ
ഡി.എഫ്.ഒ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരെ അനുനയിപ്പിക്കാൻ സാധിച്ചില്ല
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. വയനാട് പുളിമൂട് ഉന്നതിയിലെ രാജു ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാൾക്കു ആനയുടെ ആക്രമണമേറ്റത്. ഇടത് നെഞ്ചിൽ ചവിട്ടേൽക്കുകയായിരുന്നു.
കൃഷിസ്ഥലത്ത് വെച്ചാണ് രാജുവിനെ ആന ആക്രമിച്ചത്. ആശുപത്രിയുടെ മുന്നിൽ മൃതദേഹം വെച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ഇന്നലെ രാത്രി ജനവാസമേഖലയിൽ ഇറങ്ങിയ ആനയെ തുരത്താൻ വനംവകുപ്പ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹം.
ഡി.എഫ്.ഒ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരെ അനുനയിപ്പിക്കാൻ സാധിച്ചില്ല. കട്ടാന ആക്രമണത്തിൽ സർക്കാരിനു യാതൊന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ഫെൻസിങ് പ്രവർത്തനക്ഷമമല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചിരുന്നു. എന്നാൽ വനംവകുപ്പ് നടപടിയെടുത്തില്ല. 14 ലക്ഷം നഷ്ടപരിഹാരം നൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകാതെ മൃതദേഹം ആശുപത്രിയിൽ നിന്ന് കൊണ്ടുപോകില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു.