അനുബന്ധ വാര്‍ത്തകള്‍
- പേരക്കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ മുത്തശ്ശന് മരണം വരെ തടവ് ശിക്ഷ
- ഓട്ടോയിൽ ബാലികയെ പീഡിപ്പിക്കാൻ ശ്രമം : പ്രതിക്ക് പത്ത് വർഷം തടവ്ശിക്ഷ
- കേന്ദ്രമന്ത്രി സുരേഷ് ഗോപി വയനാട്ടില്‍, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശം പരിശോധിക്കും
- ആറ്റിങ്ങൽ എം.എൽ എ അംബികയുടെ മകൻ വിനീത് വാഹനാപകടത്തിൽ മരിച്ചു
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം, അഖിൽ മാരാർക്കെതിരെ പോലീസ് കേസ്
അഞ്ചര ലക്ഷത്തിന്റെ വെള്ളക്കരം റദ്ദാക്കിയ കോടതി 15000 രൂപാ നഷ്ടപരിഹാരം നല്കാന് വിധിച്ചു
കണ്ണൂര്‍ : ജല അതോറിറ്റി നല്കിയ അഞ്ചര ലക്ഷം രുപയുടെ ബില്‍ റദ്ദാക്കിയ ഉപഭോക്തൃ കോടതി പരാതിക്കാരന് 15000 രൂപാ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. തളിപ്പറമ്പ് സീലാന്റ് ടൂറിസ്റ്റ് ഹോം എംഡി മുഹമ്മദ് ഷെഫീഖ് നല്കിയ ഹര്‍ജിയില്‍ കണ്ണര് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഈ ഉത്തരവിട്ടത്.
രണ്ട് കണ്‍സ്യൂമര്‍ നമ്പരുകളിലായി മുഹമ്മദ് ഷെഫീഖ് കോവിഡ് കാലം ഉള്‍പ്പെടെയുള്ള സമയത്ത് ജലമെടുത്തിരുന്നു ഇതിനായി രണ്ടു കണ്‍സ്യൂമര്‍ നമ്പരുകളിലുമായി 1,89,039, 71,297 രൂപയ്ക്കുള്ള ബില്ലാണ് വാട്ടര്‍ അതോറിറ്റി നല്‍കിയത്. ഈ കുടിശിക തുകയും പലിശയും ഉള്‍പ്പെടെ ആകെ 5,67,850 രൂപയായി ബില്‍ തുക ഉയര്‍ന്നു. തുടര്‍ന്നാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്.