അനുബന്ധ വാര്‍ത്തകള്‍
- കപ്പിത്താന്റെ കാബിനിൽ തന്നെയാണ് കള്ളൻമാർ, ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശൻ
- ലേലത്തുകയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഒന്നിലും അവർക്ക് ബന്ധമില്ല: രാജ്യത്തെ പ്രമുഖമായ നിയമസ്ഥാപനം എന്ന നിലയിലാണ് അവരെ സമീപിച്ചത്: മുഖ്യമന്ത്രി
- ഞാൻ രാഷ്ട്രീയക്കാരനല്ല, അത്തരമൊരു ആഗ്രഹവുമില്ല: മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേകും എന്ന വാർത്തകൾ നിഷേധിച്ച് രഞ്ജൻ ഗൊഗോയ്
- കണ്‍സ്യൂമര്‍ ഫെഡിന്റെ 1850 ഓണച്ചന്തകള്‍ക്ക് തുടക്കമായി
- മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അസമിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കും: തരുൺ ഗൊഗോയ്
ലൈഫ് മിഷനെ കൈക്കൂലി മിഷനാക്കി, 20 കോടി രൂപയുടെ പദ്ധതിയിൽ 9.25 കോടിയും കൈക്കൂലിയെന്ന് വിഡി സതീശൻ
സംസ്ഥാനഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാർ ഹൈജാക്ക് ചെയ്തതോടെ കപ്പിത്താന്റെ കാബിൻ തന്നെ പ്രശ്നത്തിലായിരിക്കുകയാണെന്ന് വിഡി സതീശൻ എംഎൽഎ. അവിശ്വാസ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്റെ 20 കോടി രൂപ പദ്ധതിയിൽ 9.25 കോടി രൂപയും കൈക്കൂലിയാണെന്ന ഗുരുതരമായ ആരോപണവും വിഡി സതീശൻ ഉന്നയിച്ചു. പാവങ്ങളുടെ ലൈഫ് മിഷൻ പദ്ധതിയെ കൈക്കൂലി മിഷനാക്കി സർക്കാർ മാറ്റിയെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ആകെ പ്രൊജക്ടിന്റെ 46 ശതമാനവും കൈക്കൂലിയെന്നത് ദേശീയ റെക്കോർഡ് ആണ്.
മുഖ്യമന്ത്രി യാതൊരു കുഴപ്പവുമില്ലെന്ന് പത്രസമ്മേളനം നടത്തുമ്പോൾ തൊട്ടടുത്ത് കസ്റ്റംസ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്തിന്റെ ആസ്ഥാനമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആര്‍ക്കും ഞൊടിയിടയില്‍ വരുതിയിലാക്കാന്‍ പറ്റുന്ന ഓഫീസായി അധപതിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.