അനുബന്ധ വാര്‍ത്തകള്‍
- മരണവീട്ടില്‍ നിന്ന് രണ്ടരലക്ഷത്തിന്റെ ജനറേറ്റര്‍ മോഷ്ടിച്ചവര്‍ പിടിയില്‍
- കള്ളന് വീട്ടിലേക്ക് കടക്കാൻ ഗേറ്റു തടസമായാലോ, ആദ്യം അത് തന്നെ മോഷ്ടിച്ചു
- മരംമുറി വിവാദത്തിൽ പഴുതടച്ച അന്വേഷണമെന്ന് വനംമന്ത്രി, വേദിയിൽ കുറ്റാരോപിതനും, വിവാദം
- മലപ്പുറത്തെ പെട്രോള്‍ പമ്പില്‍ നിന്ന് 5 ലക്ഷം കവര്‍ന്നു
- ജവാന് റാം നിര്‍മിക്കാന്‍ കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ചു; നഷ്ടമായത് 20,000 ലിറ്റര്‍ സ്പിരിറ്റ്
ആളില്ലാത്ത വീട്ടില്‍ നിന്ന് 3 ലക്ഷവും 40 പവനും കവര്‍ന്നു
കൊട്ടാരക്കര: ആളില്ലാത്ത വീട്ടില്‍ നിന്നും 3 ലക്ഷവും 40 പവനും കവര്‍ന്നതായി പോലീസില്‍ പരാതി. കൊട്ടാരക്കര കിഴക്കേത്തെരുവില്‍ പറന്കാം വീട്ടില്‍ ബാബു സക്കറിയായുടെ വീട്ടിലാണ് മോഷണം നടന്നത്. കൊല്ലം ചെങ്കോട്ട ദേശീയ പാതയ്ക്കരുകിലാണ് വീട്.
ബാബു സ്കറിയ ഭാര്യ അനിതയുടെ ചികിത്സയ്ക്കായി പെരുമ്പാവൂരിലായിരുന്നു. ഇവരെ അവിടെ നിന്ന് കൊണ്ടുവരാനായി കാര്‍ എടുക്കാന്‍ ഡ്രൈവര്‍ എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടതും തുടര്‍ന്നുള്ള അന്വേഷണത്തില്‍ നാല് കിടപ്പുമുറികള്‍, അലമാരകള്‍ എന്നിവ കുത്തിപ്പൊളിച്ച നിലയിലും കണ്ടെത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളായി വീട് അടഞ്ഞു കിടക്കുകയായിരുന്നു.
താഴത്തെ കിടപ്പുമുറിയുടെ അലമാരയില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും കളവുപോയത്. കൊട്ടാരക്കര ഡി.വൈ.എസ്.പി ആര്.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.