അനുബന്ധ വാര്‍ത്തകള്‍
- കള്ളന് വീട്ടിലേക്ക് കടക്കാൻ ഗേറ്റു തടസമായാലോ, ആദ്യം അത് തന്നെ മോഷ്ടിച്ചു
- മരംമുറി വിവാദത്തിൽ പഴുതടച്ച അന്വേഷണമെന്ന് വനംമന്ത്രി, വേദിയിൽ കുറ്റാരോപിതനും, വിവാദം
- മലപ്പുറത്തെ പെട്രോള്‍ പമ്പില്‍ നിന്ന് 5 ലക്ഷം കവര്‍ന്നു
- ജവാന് റാം നിര്‍മിക്കാന്‍ കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ചു; നഷ്ടമായത് 20,000 ലിറ്റര്‍ സ്പിരിറ്റ്
- പോലീസ് ചമഞ്ഞു പച്ചക്കറി ലോറിയില്‍ നിന്ന് 96 ലക്ഷം കവര്‍ന്ന ആള് പിടിയില്‍
മരണവീട്ടില്‍ നിന്ന് രണ്ടരലക്ഷത്തിന്റെ ജനറേറ്റര്‍ മോഷ്ടിച്ചവര്‍ പിടിയില്‍
കടുത്തുരുത്തി: മരണവീട്ടില്‍ നിന്ന് രണ്ടരലക്ഷത്തിന്റെ ജനറേറ്റര്‍ മോഷ്ടിച്ച് വില്ക്കാന് ശ്രമിക്കുന്നതിനിടയില്‍ മൂന്നംഗ സംഘം പോലീസ് പിടിയിലായി. മോനിപ്പള്ളി താംപാറക്കുഴി വീട്ടില്‍ ജയിന്‍സ് ബേബി (21), മാഞ്ഞൂര്‍ മേമ്മുറി കളപ്പുര തട്ടേല്‍ ചാക്കോ ജോസ് (20), പാമ്പാടി കൂരോപ്പട കുന്നുംപുറത്ത് നോബി പൈലോ (38) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മേമ്മുറിക്കടുത്തുള്ള മരണവീട്ടില്‍ നിന്നാണ് ഓട്ടോറിക്ഷയില്‍ ജനറേറ്റര്‍ കടത്തിക്കൊണ്ടു പോയത്. ഗൃഹനാഥനാണ് മരിച്ചത്. വിദേശത്തുള്ള മക്കളെ കൊണ്ടുവരാന്‍ ബന്ധുക്കള്‍ കൊച്ചി വിമാനത്താവളത്തിലേക്ക് പോയിരുന്നു. ഈ സമയത്ത് ചാക്കോ ജോസിന്റെ ഒത്താശയോടെ സംഘം ജനറേറ്റര്‍ കടത്തുകയായിരുന്നു.
കുറുപ്പുന്തറയില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുന്നയാളുടേതാണ് ജനറേറ്റര്‍. കടുത്തുരുത്തി എസ്.എച്ച്.ഓ കെ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കടത്താന്‍ ഉപയോഗിച്ച ഓട്ടോയും പിടിച്ചെടുത്തു.