ആളില്ലാവീട്ടിൽ കവർച്ച : 17 പവനും നാലരലക്ഷവും നഷ്ടമായി

തിരുവനന്തപുരം| എ ജെ കെ അയ്യർ| Last Modified തിങ്കള്‍, 18 ജൂലൈ 2022 (13:36 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വട്ടിയൂർക്കാവിലെ ആളില്ലാ വീട്ടിൽ നടന്ന കവർച്ചയിൽ 17 പവൻ സ്വര്ണാഭരണവും നാലര ലക്ഷം രൂപയും നഷ്ടപ്പെട്ടു. മൂന്നാംമൂട് മണലയം റോഡിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മിനിമോളുടെ വീട്ടിലാണ് കവർച്ച നടന്നത്.

മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചു കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് കവർന്നത്. വീടുപൂട്ടി മിനിമോൾ ശനിയാഴ്ച മുതൽ പുനലൂരിലായിരുന്നു. പിന്നീട് ഇവർ മടങ്ങിയെത്തി അമ്മയുടെ വീട്ടിലും കഴിഞ്ഞു. പിന്നീടാണ് കഴിഞ്ഞ ദിവസം ഇവർ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചതായി പോലീസ് വെളിപ്പെടുത്തി. അടുത്തകാലത്ത് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസുകളെല്ലാം സമാന രീതിയിലായിരുന്നു എന്നാണു റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :