സോളാര്‍ കേസ്‍: സരിതയുടെ വിസ്താരം നീണ്ടു പോകുന്നു

കൊച്ചി| JOYS JOY| Last Updated: തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (13:45 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനപ്രതികളില്‍ ഒരാളായ സരിത എസ് നായരുടെ വിസ്താരം മാറ്റിവെച്ചു. ഈ മാസം 15ലേക്കാണ് വിസ്താരം മാറ്റിവെച്ചത്. ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ വിസ്താരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സരിത കമ്മീഷന്‍ മുമ്പാകെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിസ്താരം പതിനഞ്ചാം തിയതിയിലേക്ക് മാറ്റി വെച്ചത്.

അതേസമയം, അന്വേഷണസമയത്ത് സരിത ഉയര്‍ത്തിക്കാണിച്ച കത്ത് പതിഞ്ചാം തിയതി, വിസ്താര സമയത്ത് ഹാജരാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ശാരീരികമായും മാനസികമായും അസ്വസ്ഥത ഉള്ളതിനാല്‍ വിസ്താരം നീട്ടി വെയ്ക്കണം എന്നായിരുന്നു സരിത ആവശ്യപ്പെട്ടത്.

അതേസമയം, വിസ്താരം നീട്ടിക്കൊണ്ടു പോകുന്നതില്‍ കമ്മീഷന്‍ അതൃപ്‌തി പ്രകടിപ്പിച്ചു. അതേസമയം, മൊഴി നല്കിയതിന് ശേഷം സിനിമ ഷൂട്ടിന് പോയാല്‍ മതിയെന്ന് കമ്മീഷന്‍ സരിതയോട് പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുമ്പാകെ ഇന്നു രാവിലെ സരിത ഹാജരായിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖര്‍ സരിതയെ ശാരീരികമായി ഉപയോഗിച്ചുവെന്ന് ബിജു രാധാകൃഷ്‌ണന്‍ മൊഴി നല്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സരിത കമ്മീഷന് മുമ്പാകെ ഹാജരായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :