കഴിഞ്ഞു പോയതിനെക്കുറിച്ച് ഓര്‍ക്കാറുമില്ല, ചിന്തിക്കാറുമില്ല: ശാലു മേനോൻ

സോളര്‍ തട്ടിപ്പ് കേസ് , ശാലു മേനോൻ , സരിത എസ് നായര്‍ , സോളാര്‍ കമ്മീഷന്‍
കൊച്ചി| jibin| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (11:59 IST)
കഴിഞ്ഞു പോയ സംഭവവികാസങ്ങളെ കുറിച്ച് ചിന്തിക്കാറില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസില്‍ കുടുങ്ങിയ നടിയും നർത്തകിയുമായ ശാലു മേനോൻ. എല്ലാം വന്നു പോയി. അതിനെപ്പറ്റി ഇനി സംസാരിച്ചിട്ടോ ചിന്തിച്ചിട്ടോ കാര്യമില്ല.
എല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നും അവര്‍ പറഞ്ഞു. സോളർ കേസിൽ മൊഴി നൽകുന്നതിനായി കൊച്ചിയിലെ ഓഫിസി കമ്മിഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു ശാലു.

അമ്മ രാധാദേവിക്കൊപ്പമാണ് സോളർ കമ്മിഷന്റെ കൊച്ചിയിലെ ഓഫിസില്‍ മൊഴി നല്‍കാന്‍ എത്തിയത്. മറ്റുള്ളവർ പറഞ്ഞ കാര്യങ്ങളെപ്പറ്റി അറിയില്ല. എന്നോടു ചോദിക്കുന്ന കാര്യങ്ങൾക്കു മറുപടി നൽകുമെന്നും ശാലു മേനോൻ പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ പങ്കാളിയായ ശാലുമേനോനെ വിസ്തരിക്കണമെന്നു വിവിധ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ടീം സോളർ കമ്പനി ഇടപാടുകാരിൽനിന്നു പിരിച്ച തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയത് ശാലു മേനോനാണെന്നും ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ശാലു മേനോനെ സോളർ കമ്മിഷന്‍ വിസ്‌തരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :