ആര്‍എസ്പി ലയനത്തിന് കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരം

തിരുവനന്തപുരം| Last Modified ശനി, 24 മെയ് 2014 (16:28 IST)
ആര്‍എസ്പി, ആര്‍എസ്പി (ബി) പാര്‍ട്ടികളുടെ ലയനത്തിന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയോഗം അംഗീകാരം നല്‍കി. പുതിയ രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് ആറു മാസത്തിനുള്ളില്‍ പ്ലീനം വിളിച്ചു ചേര്‍ക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

ആര്‍ എസ് പിയുടെ മുന്നണി മാറ്റത്തിന് അംഗീകാരം നല്‍കിയ കേന്ദ്ര നേതൃത്വം ദേശീയ തലത്തിലും ബംഗാളിലും ഇടതുസഖ്യം തുടരുമെന്ന് അറിയിച്ചു. കേരളത്തില്‍ ഇടത് മുന്നണി വിടാനുള്ള തീരുമാനം വേഗത്തിലായിപ്പോയെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ മുന്നണിമാറ്റം ശരിയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും പാര്‍ലമെന്‍റില്‍ യുഡിഎഫ് എംപിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ആര്‍എസ്.പി കേരളത്തില്‍ എല്‍ഡിഎഫ് വിടാനുണ്ടായ സാഹചര്യം കേരള നേതാക്കള്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചിരുന്നു. ബംഗാളില്‍ ഇടതുമുന്നണിയോടൊപ്പം നാല് സീറ്റില്‍ മ‍ത്സരിച്ചിട്ടും ഒന്നു പോലും വിജയിക്കാന്‍ ആര്‍എസ്പിക്ക്‌ സാധിച്ചില്ല. രാജ്യത്ത് ആര്‍എസ്.പിയുടെ ഏക എംപി എന്‍ കെ പ്രേമചന്ദ്രനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :