അനുബന്ധ വാര്‍ത്തകള്‍
- ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിയുടെ മരണം; സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെ !
- ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിയുടെ മരണം; രണ്ട് പേര് അറസ്റ്റില്‍
- ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ: കാസർകോട് വിദ്യാർഥിനി മരിച്ചു
- രാജ്യത്ത് ഇന്ന് 3,324 പേർക്ക് കൊവിഡ്, 40 മരണം: ചികിത്സയിലുള്ളവരുടെ എണ്ണം 20,000ലേക്ക്
- സർക്കാർ ഉദ്യോഗസ്ഥയുടെ മരണം: ഭർത്താവ് അറസ്റ്റിൽ
റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോർട്ടം ചെയ്യണം, അപേക്ഷ നൽകി പോലീസ്
വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നീക്കവുമായി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശേരി ഡിവൈഎസ്പിയാണ് ആർഡിഒയ്ക്ക് അപേക്ഷ നൽകിയത്.
മാർച്ച് 31നായിരുന്നു വ്ളോഗർ റിഫാ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വെച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്.റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ പോലീസ് അനുമതി തേടിയത്.
റിഫയെ ഭർത്താവ് ദ്രോഹിക്കുന്നത് കണ്ടിട്ടുണ്ടെന്നും അബദ്ദത്തിൽ സംഭവിച്ചതാവാമെങ്കിലും റിഫയുടേത് കൊലപാതകമാകാമെന്നും ഇത് മറയ്ക്കാനാണ് ബോഡി പോസ്റ്റ്‌മോർട്ടം പോലും ചെയ്യാതെ നാട്ടിലത്തിച്ചതെന്നും റിഫയുടെ പിതാവ് റാഷിദ് ആരോപിക്കുന്നു.മുന്നോട്ട് ജീവിക്കാൻ ആഗ്രഹമുള്ള കുട്ടിയായിരുന്നു റിഫയെന്നും പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നുമാണ് കുടുംബം പറയുന്നത്.