അനുബന്ധ വാര്‍ത്തകള്‍
- ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കി: സംസ്ഥാനത്തെ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
- ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്
- 'എനർജി കിട്ടണമെങ്കിൽ എംഡിഎംഎ ഉപയോഗിക്കണം, അഡിക്റ്റഡായി, മോചനമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു': ജിഷിൻ
- മുത്തുമണി ഒരു 'മുത്തുമണി' തന്നെ, ഇനി ഡോ. മുത്തുമണി
- ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!
പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരും, മരിക്കുന്നവരില്‍ 40ശതമാനവും കുട്ടികള്‍; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്
ഇതിനുള്ള ഏക പോംവഴി തെരുവുനായകളുടെ വന്ധ്യംകരുണ പദ്ധതി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്. കേരളത്തിലെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. വികെപി മോഹന്‍ കുമാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഇതിനുള്ള ഏക പോംവഴി തെരുവുനായകളുടെ വന്ധ്യംകരുണ പദ്ധതി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
തെരുവുനായകള്‍ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തില്‍ വന്ധ്യംകരണ പദ്ധതിയുടെ പ്രായോഗികത പരിശോധിക്കണം. പൊതുസ്ഥലങ്ങളില്‍ കാണുന്ന അക്രമകാരികളായ നായകളെ പെട്ടെന്ന് ഷെല്‍ട്ടറിലാക്കുകയോ നശിപ്പിക്കുകയോ വേണമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ പരിപാടികള്‍ തെരുവുനായ വിഷയത്തിലും കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
നായ കടിച്ചാല്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച മൂന്ന് ഡോസുള്ള വാക്സിന് സ്വീകരിച്ചാല്‍ മതിയാകും. അതേസമയം വാക്സിന് സ്വീകരിച്ച വ്യക്തിയെ നായ കടിച്ചാല്‍ ബൂസ്റ്റര്‍ ഡോസ് നല്കിയാല് മതി. ഇന്ത്യയില്‍ പേവിഷബാധയേറ്റ് മരിക്കുന്നവരില്‍ 40% കുട്ടികളാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.