അനുബന്ധ വാര്‍ത്തകള്‍
- ഡ്യൂട്ടിക്കിടെ ഉറങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ
- നിലമ്പൂരിലെ തോൽവിക്ക് പിന്നിൽ പി വി അൻവർ ഫാക്ടറും വർക്കായി, ഇടത് വഞ്ചകനെ തുറന്ന് കാണിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സിപിഎം വിലയിരുത്തൽ
- സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി എംവി ഗോവിന്ദനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ച് നേതാക്കള്‍; ആര്‍എസ്എസ് പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി
- Kerala News Live Updates June 27: നിലമ്പൂരിലെ തോല്‍വിക്ക് പിന്നില്‍ അന്‍വര്‍ ഫാക്ടറും, വി എസിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല, ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
- അപരിചിതരോടു ലിഫ്റ്റ് ചോദിക്കരുത്; മാതാപിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കുക
സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്
വിദ്യാർത്ഥികളുടെ മിനിമം നിരക്ക് നിലവിലെ ഒരു രൂപയിൽ നിന്ന് 5 രൂപാ ആക്ക റ ഉയർത്തുക ഉൾപ്പെടെ ആറ് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ 22 മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് നിലവിലെ ഒരു രൂപയിൽ നിന്ന് 5 രൂപാ ആക്ക റ ഉയർത്തുക ഉൾപ്പെടെ ആറ് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തൃശൂരിൽ ചേർന്ന ബസുടമാ സംയുക്ത സമരസമിതി കൺവെൻഷനിലാണ് ഈ തീരുമാനമെടുത്തത്. ഈ അനിശ്ചിതകാല സമരത്തിനു മുന്നോടിയായി ജൂലൈ എട്ടിന് സൂചനാ സമരവും നടത്തും. തുടർന്ന് ആവശ്യങ്ങൾക്ക് തീരുമാനം ആയില്ലെങ്കിലാണ് അനിശ്ചിത കാല സമരം തുടങ്ങുന്നത്.
തങ്ങൾ പൊതു യാത്രാനിരക്ക് വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നില്ല എന്നും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണം എന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ നിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത് എന്നും സംയുക്ത സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു