ഓഫീസി‌ൽ ഒറ്റപ്പെട്ടു, ജോലി നഷ്ടപ്പെടുമെന്ന് ഭയന്നു: ആത്മഹത്യ ചെയ്‌ത സിന്ധുവിന്റെ ഡയറി പോലീസ് കണ്ടെടുത്തു

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (14:06 IST)
ചെയ്‌ത മാനന്തവാടി സബ് ആർടിഒ ഓസീസിലെ സിന്ധുവിന്റെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്നും മാനസികമായ പീഡനമുണ്ടായതായ സൂചനകൾ ഡയറിയിലുള്ളതായി പോലീസ് പറഞ്ഞു. ചില സഹപ്രവർത്തകരുടെ പേരും ഡയറിയിലുണ്ട്.

ഓഫീസിൽ ഒറ്റപ്പെട്ട് പോയതായും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചിട്ടുണ്ട്. അതേസമയം ഇക്കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സിന്ധുവിന്‍റെ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പും വിശദമായി പരിശോധിക്കും.

ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഓഫീസിലെ അന്തരീക്ഷത്തെ പറ്റി സിന്ധു വയനാട് ആർടിഒ മോഹൻദാസിനെ കണ്ട് പരാതി നൽകിയിരുന്നു. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപാണ് വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടത്. ഓഫീസിൽ ഗ്രൂപ്പിസമുണ്ടെന്നും ജോളി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവർ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് ആര്‍ടിഒ പറയുന്നത്.

ഇന്നലെ രാവിലെയാണ് എള്ളുമന്ദത്തെ വീട്ടിൽ മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ലർക്കായിരുന്നു സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :