അനുബന്ധ വാര്‍ത്തകള്‍
- പോക്സോ കേസ് പ്രതിയായ 60 കാരന് 8 വര്‍ഷം കഠിന തടവും പിഴയും
- വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതിയെ ആന്ധ്രപ്രദേശില്‍ നിന്ന് പിടികൂടി
- പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി
- മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ
- പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ
പോക്സോ : വയോധികന് 75 വർഷം കഠിനതടവ്
പത്തനംതിട്ട: കേവലം പതിനൊന്നു വയസു പ്രായമുള്ള രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 69 കാരന കോടതി 75 വർഷം കഠിനതടവിനും നാലരലക്ഷം രൂപ പിഴയും വിധിച്ചു. പത്തനംതിട്ട കൊടുമൺ ഐക്കാട് തെങ്ങിനാൽ കാർത്തികേയൻ സുരേന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.
2021 സെപ്തംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാലയളവിലെ മൂന്നു വർഷങ്ങൾക്കുള്ളിൽ പല ദിവസങ്ങളിലായി പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നു.
ഇടയ്ക്ക് വിവരം പെൺകുട്ടികൾ തമ്മിലും ഒരാളുടെ മാതാവിനോടും പറഞ്ഞപ്പോഴാണ് ' പോലീസിൽ പരാതിയും കേസും ആയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കൈയോടെ പിടി കൂടുകയുമായിരുന്നു.
റിട്ടയേഡ് റെയിൽവേ പോലീസാണ് പ്രതിയായ സുരേന്ദ്രൻ. അടൂർ അതിവേഗ സ്പെഷ്യൽ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. പിഴ തുക അതിജീവിത കൾക്ക് നൽകണം