അനുബന്ധ വാര്‍ത്തകള്‍
- ഇതുവരെ നഷ്ടം ആയിരം കോടി: ലോക്ക്ഡൗൺ കഴിഞ്ഞതും ഔട്ട്ലറ്റുകൾ തുറക്കാൻ അനുവദിക്കണമെന്ന് ബെവ്കോ
- ഏപ്രിൽ ഒന്ന് മുതലുള്ള കാലയളവിൽ കൊവിഡ് മൂലം രാജ്യത്ത് അനാഥരായത് 577 കുട്ടികൾ, സംരക്ഷണം ഉറപ്പുവരുത്തിയെന്ന് സ്മൃതി ഇറാനി
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
- രാജ്യത്ത് പുതിയതായി രണ്ടുലക്ഷത്തിലധികം കൊവിഡ് കേസുകള്‍; മരണം 4,157
- ആലപ്പുഴയില്‍ 14കാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി
പ്ലാച്ചിമട കൊക്കക്കോള കമ്പനി കൊവിഡ് കെയർ സെന്ററാകുന്നു, നിർമാണം പുരോഗമിക്കുന്നു
പ്ലാച്ചിമറ്റയിലെ കൊക്കക്കോള കമ്പനി കൊവിഡ് കെയർ സെന്ററാക്കുന്നതിന്റെ ഭാഗമായുള്ള നിർമാണപ്രവർത്തികൾ പുരോഗമിക്കുന്നു. രണ്ടാഴ്ച കൊണ്ട് കിടക്കകൾ അടക്കമുള്ള സജ്ജീകരണങ്ങൾ തയാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 600 പേർക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന രീതിയിലാണ് കെയർ സെന്റർ നിർമാണം.
150 ഓക്‌സിജൻ ബെഡുകളടക്കം അറുനൂറോളം കിടക്കകളാണ് ഒരുക്കുന്നത്. ഓക്‌സിജൻ വിതരണത്തിനുള്ള ക്രമീകരണം, വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് കൊവിഡ് കെയർ സെന്ററുകൾ ഒരുങ്ങുന്നത്.ആശുപത്രി നിർമാണത്തിന്റെ പകുതി ചെലവും കൊക്കക്കോള കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ്
അടുത്ത ലേഖനം