അനുബന്ധ വാര്‍ത്തകള്‍
- സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം: കർശന നടപടിയെടുക്കുമെന്ന് ഡി ജി പി
- സ്വാമി സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം: കടകംപള്ളി സുരേന്ദ്രൻ
- സമ്മർദ്ദത്തിന് വഴങ്ങുന്ന ആളല്ല പിണറായി, ശബരിമല പ്രക്ഷോഭം ഉണ്ടാകാൻ കാരണം സംഘപരിവാർ: കനിമൊഴി
- ആശ്രമം അഗ്നിക്കിരയാക്കി സന്ദീപാനന്ദയെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം, യഥാര്‍ത്ഥ സ്വാമിമാര്‍ ഭയപ്പെടില്ല: മുഖ്യമന്ത്രി
- ശബരിമല സന്നിധാനവും ശബരിപാതകളും പൊലീസ് നിയന്ത്രണത്തിൽ
പൊലീസ് പ്രവർത്തിക്കേണ്ടത് മതവിശ്വാസം അനുസരിച്ചല്ല: മുഖ്യമന്ത്രി
നിയമപരിപാലനത്തിൽ ഏർപ്പെടുമ്പോഴും സ്വന്തം മതവിശ്വാസം അനുസരിച്ച് മാത്രമേ പൊലീസ് പ്രവർത്തിക്കു എന്ന നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പെഷ്യൽ ആംഡ് ഫോഴ്സിന്റെ ഇരുപതാമത് ബാഞ്ചിന്റെ പാസിങ് ഔട്ട് പരേഡിൽ സലൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ പൊലീസ് ഒരുകാലത്തും മതത്തിന്റെ അടിസ്ഥാനത്തിലല്ല ജോലി ചെയ്തിട്ടുള്ളതതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു, കൃത്യ നിർവഹണത്തിൽ ഏർപ്പെടുന്ന പൊലീസുകാരെ അധിക്ഷേപിക്കുന്ന പ്രവണത സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടുവരുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ജോലി ചെയ്യുന്നതിന് സേനയിലെ വനിതാ അംഗങ്ങൾ ഉൾപ്പടെ വിസമ്മതം പ്രകടിപ്പിച്ചിരുന്നുതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല പൊലീസ് കൃത്യ നിർവഹണം നടത്തേണ്ടത് എന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.